വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് ടിക്കറ്റിന്റെ അമ്പത് ശതമാനമാക്കണം, കണ്‍സെഷന് പ്രായപരിധി നിശ്ചയിക്കണം, ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റ് അതേപടി നിലനിര്‍ത്തണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സ്വകാര്യ ബസുടമകള്‍ സമരം ചെയ്യുന്നത്
ടൂറിസ്റ്റ് ബസുകളില്‍ അമിതമായി ലൈറ്റുകള്‍ ഉപയോഗിച്ച് അലങ്കരിക്കുന്നതിനെയും കോടതി വിമര്‍ശിച്ചു. ഇത്രയും കൂടുതല്‍ ലൈറ്റുകള്‍ സ്ഥാപിച്ചാല്‍ ഡ്രൈവറുടെ കാഴ്ചയെ ബാധിക്കും. ലൈറ്റുകളുടെ ഗ്ലെയര്‍ ഡ്രൈവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. വാഹനങ്ങള്‍ക്ക് കൃത്യമായ കളര്‍കോഡുണ്ട്. അത് പാലിക്കണം. കെ എസ് ആര്‍ ടി സി ഉള്‍പ്പെടെയുള്ള ബസുകള്‍ക്കും കളര്‍കോഡ് ബാധകമാണെന്നും കോടതി പറഞ്ഞു. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് വിദ്യാലയ ക്യാമ്പസുകളില്‍ പ്രവേശനം അനുവദിക്കാന്‍ പാടില്ല. വാഹന പരിശോധനയിലെ വീഴ്ചയില്‍ ഹൈക്കോടതി കേരളാ പോലീസിനേയും വിമര്‍ശിച്ചു.
മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 12 രൂപയായി ഉയര്‍ത്തണം, കിലോമീറ്റർ നിരക്ക് 90 പൈസയിൽനിന്ന് ഒരു രൂപയാക്കുക, കൺസഷൻ ടിക്കറ്റ് ചാർജിന്റെ 50 ശതമാനമായി ഉയര്‍ത്തുക, തുടങ്ങിയ കാര്യങ്ങളാണ് സ്വകാര്യ ബസ് ഉടമകള്‍ മുന്‍പോട്ട് വെച്ചിരിക്കുന്നത്. ബസുടമകളുടെ ആവശ്യം ന്യായമാണെന്നും ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നും